ഏറുമാടത്തിലെ പ്രണയം
സാഹചര്യങ്ങൾ ഒറ്റപ്പെടുത്തിയപ്പോൾ ചിതറിപ്പോകുന്ന ചിന്തകളിലേക്ക് എപ്പോഴത്തെയും പോലെ റിയ കടന്നു വന്നു. പരസ്പരം ഇഷ്ടം പറഞ്ഞ പ്രേമമാണെങ്കിലും അവളിൽ അകൽച്ചയുടെ നിഴൽ തോന്നലായി പടർന്നിരുന്നു. ഫോണ്‍ വിളിയ്ക്കുമ്പോഴും, നേരിൽ കണ്ട് സംസാരിയ്ക്കുമ്പോഴും അഖിൽ എന്ന് വിളിക്കേണ്ടി വരുമ്പോൾ പ്രണയത്തിലേക്കാളു പരി ആധികാരികതയാണ് അനുഭവപ്പെട്ടിരുന്നത്. ഒരാഴ്ചത്തെ ജോലി സമ്മാനിച്ച മടുപ്പ് വല്ലാതെ അലട്ടിയപ്പോളാണ് ഔട്ടിംഗിന് പോകാൻ വേണ്ടി അവളെ വിളിച്ചത്. ഒട്ടും മടിയില്ലാതെ അപ്പോൾ തന്നെ അവൾ അത് നിരസിച്ചു. "വേണമെങ്കിൽ ഫോണിൽ അൽപനേരം സംസാരിക്കാം. പുറത്ത് പോകാനൊന്നും അവളില്ലെന്ന് ". മടുപ്പിൽ നിന്നും വഴുതി മരവിപ്പിലേക്ക്. അവൾ വരാൻ സമ്മതിച്ചിരുന്നേൽ അവിടേക്ക് ഒരു വട്ടം കൂടി പോകാമായിരുന്നു. സസ്പെൻസാക്കി കൊണ്ടുപോയി സർപ്രൈസാക്കാമെന്ന് കരുതിയതാ. ചമ്മിപ്പോയി... !!! നഗരത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ് മാറി ശാന്തമായ അന്തരീക്ഷത്തിൽ ഒതുങ്ങി കൂടി നിൽക്കുന്ന "കണ്ടൽ തുരുത്ത് "അവിടേക്കായിരുന്നു അവളുമായി പോകുവാൻ തിരുമാനിച്ചത്. റിയയുമായി അടുക്കുന്നതിന് മുൻപാണ് ഒരു തവണ അവിടെ പോയത്. അവള് വന്നിരുന്നേൽ ആ വല