ട്രിപ്പ് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി ചങ്കിന്റെ എറണാകുളം റൂമിലെത്തി. നാട്ടിൽ പറഞ്ഞേക്കുന്നത് ഗോവക്ക് സോളോ ട്രിപ്പ് പോകുവാണെന്നാണ്. ഒരു വീടിന്റെ മുകളിലത്തെ നിലയിൽ ആണ് ചങ്കിന്റെ താമസം. പോകാനും വരാനും വീടിന്റെ വെളിയിൽ നിന്ന് മുകളിലെ നിലയിലേക്ക് ഗോവണിപ്പടി സെറ്റ് ചെയ്തിട്ടുണ്ട്. ചങ്ക് ഒരു ഐ. റ്റി. കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു കല്യാണം കഴിക്കാനുള്ള തത്രപ്പാടിലാണ്. ട്രിപ്പിന് ആ താമസവും സെറ്റപ്പും ഒക്കെ നന്നേ പിടിച്ചു. ഇന്റർവ്യൂ ആണെന്ന് പറഞ്ഞു കുറച്ച് ദിവസം ഇവിടെ കൂടണം. അവിടെ നിക്കാനുള്ള മെയിൻ കാരണം, റൂമിൽ നിന്ന് ഇറങ്ങി നോക്കുമ്പോൾ തന്നെ കുറച്ച് മാറി ബസ് സ്റ്റോപ്പ് കാണാം. രാവിലെ സ്ഥിരം വരുന്ന രണ്ട് ഗേൾസിനെ ട്രിപ്പ് ഓട്ടോട്യൂൺ ചെയ്യുന്നുണ്ട്. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചെറിയ നോട്ടങ്ങളൊക്കെ തിരിച്ചു കിട്ടുന്നുണ്ട്. ട്രിപ്പിന് ട്രിപ്പ് മൂഡായി. ഒരു ദിവസം രാവിലെ ചങ്ക് ജോലിക്ക് പോയിക്കഴിഞ്ഞു ട്രിപ്പ് ഓട്ടോട്യൂണിൽ മുഴുകി നിൽക്കുമ്പോൾ റൂമിനുള്ളിൽ ഒരു ആളനക്കം. ചെന്ന് നോക്കുമ്പോൾ ഒരുത്തൻ എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്നു. ട്രിപ്പ് കലിപ്പായി "ആരാടാ... എന്താടാ..." കുറച്ച് തെറിയു
ഒൻപത് മണിയാകാൻ ഇനി അര മണിക്കൂർ കൂടി. ഇന്ന് ഒഴിവാക്കാമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാ. വൈകുന്നേരം വരെ കുഴപ്പമില്ലാരുന്നു. ഈ അവസാന സമയത്ത് ഇതൊരു വല്ലാത്ത തോന്നലായിപ്പോയി. ഒന്നൂടെ ആലോചിച്ചിട്ട് പെട്ടെന്നു തന്നെ റെഡി ആയി. ബൈക്കെടുത്ത് ഹെഡ് ലൈറ്റ് ഒക്കെ ഇട്ട് റോഡിലേക്കിറക്കിയപ്പോൾ തന്നെ ബൈക്ക് ഓഫായി. കുറച്ച് കൂടുതൽ കിക്ക് അടിച്ചപ്പോളാണ് വീണ്ടും ബൈക്ക് സ്റ്റാർട്ട് ആയത്. വഴിക്ക് വെച്ച് ട്രിപ്പിനെ കണ്ടു. കാണാത്ത ഭാവത്തിൽ പോകാമെന്നു കരുതിയെങ്കിലും ട്രിപ്പ് ബൈക്കിന് കുറുകെ ചാടി. പെട്ടെന്ന് ബ്രേക്ക് പിടിച്ചു വണ്ടി നിർത്തി. ട്രിപ്പ്, ഹാൻഡിലിൽ പിടിത്തമിട്ടിട്ട് 'അടുത്ത ആഴ്ച വാരണാസി പോകാം. ട്രെയിന് പോയി ചെന്നൈ ഇറങ്ങി അവിടുന്ന് ഫ്ലൈറ്റിന് പോകാം. കാശും ലാഭം, പൈസയും ലാഭം. ഒരാഴ്ച കൊണ്ട്, അവിടെ പോയി കറങ്ങി വരാം' എങ്ങനുണ്ട് ട്രിപ്പിന്റെ പുതിയ ട്രിപ്പ്, എന്ന ഭാവത്തിൽ നിക്കുന്ന ട്രിപ്പിനെ നോക്കിക്കൊണ്ട്, ബൈക്ക് ഓണാക്കി സൈഡിലേക്ക് നീക്കി 'ഉഗ്രൻ ട്രിപ്പ്... പ്ലാൻ ചെയ്തോ ട്രിപ്പേ... സൂപ്പറാക്കാം...' എന്നും പറഞ്ഞ് അവിടെ നിന്നും പാഞ്ഞു. "പ്ലാനിങ് മാത്രമേ ഉള്ളൂ ഈ ട്രിപ്പ് രാഹുലിന്. കഴിഞ്ഞ
Paying gues t ആയി ഒരു രണ്ടു നില വീടിന്റെ മുകളിലത്തെ നിലയാണ് അവന്റെ താമസം. ഉറങ്ങാൻ കിടക്കാൻ താമസിച്ചെങ്കിലും പതിവില്ലാതെ അവൻ നേരത്തേ ഉണർന്നു. എന്നത്തേയും പോലെ അന്നും അവൻ ആദ്യം മുഖം കഴുകി തോർത്തി. അൽപനേരം ഇരുന്നതിനു ശേഷം അടുത്തുള്ള കടയിൽ നിന്നും പുട്ടും കടലയും കഴിക്കാനായി ഗോവണിപടിയിലൂടെ താഴേക്കു ഇറങ്ങി. രണ്ട്, മൂന്ന് പടി ഇറങ്ങികഴിഞ്ഞപ്പോൾ എന്തോ കണ്ടതു പോലെ അവൻ നിന്നു. അത് ഒരു ചൊറിയൻ പുഴു ആയിരുന്നു. അവൻ പതിയെ കാലിലിട്ടിരുന്ന ചെരുപ്പിന്റെ മുൻ ഭാഗം കൊണ്ട് ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് ചൊറിയൻ പുഴുവിനെ തള്ളിയിട്ടു. ചൊറിയൻ പുഴു ഉരുണ്ടുരുണ്ട് ഒരു വശത്ത് ചെന്നു വീണു. വളരെയധികം കഷ്ടപ്പെട്ട് വീണ്ടും അത് ഇഴഞ്ഞു തുടങ്ങി.അവൻ ചൊറിയൻ പുഴുവിനെ ഒന്നു കൂടി ഇരുത്തി നോക്കി. എന്നിട്ട് ചുറ്റിനും ഒന്നു കണ്ണ് ഓടിച്ചു എന്തോ തിരയുന്നതു പോൽ. അവിടെ കിടന്ന ഒരു ഈർക്കിൽ എടുത്ത് പതിയെ ചൊറിയൻ പുഴുവിന്റെ വാലിൽ കുത്തിക്കൊണ്ടിരുന്നു. വേദന കൊണ്ട് ചൊറിയൻ പുഴു വെപ്രാളത്തോടെ പാഞ്ഞു. ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് മറിഞ്ഞും ഇഴഞ്ഞും ഉരുണ്ട പുഴുവിനെ ഈർക്കിൽ കൊണ്ട് കുത്തി താഴേക്ക് ഇട്ടു. താഴേ മണ്ണിൽ ച
Comments